കാകഃ കാകഃ, പികഃ പികഃ

വീഷണം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വീഷണം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വെള്ളിയാഴ്‌ച, ഒക്‌ടോബർ 12, 2012

ബിജു; ടിടിഇ ബിജു!

ടിടിഈ -മാർക്കെന്താഡേ കൊമ്പൊണ്ടോ? അതും ബിജുവെന്ന പേരുള്ള ടീടീഈ-മാർക്ക്? കുറേ നാളായിട്ട് അവിടേം ഇവിടേം വാർത്ത വരുന്നു റ്റിറ്റീഇ ബിജു അതു ചെയ്തു, ഇതു ചെയ്തു എന്നൊക്കെ.

ടിടിഇ ബിജു ലീല: ഒന്ന്

ആലുവ: മഹാരാഷ്ട്രയിൽ നിന്ന് ആലുവയിലേക്ക് മംഗള എക്‌സ്‌പ്രസിൽ തത്കാൽ ടിക്കറ്റെടുത്ത് യാത്രചെയ്ത ശാന്തിയെയും ഭാര്യയെയും ടി.ടി.ഇ അപമാനിക്കുകയും ഭീഷണിപ്പെടുത്തി 1820 രൂപ കൈക്കലാക്കുകയും ചെയ്‌തതായി പരാതി. ഇതിനിടെ ശാന്തിയുടെ ഭാര്യ ട്രെയിനിൽ ബോധംകെട്ടു വീഴുകയും ചെയ്തു. ആലുവ അദ്വൈതാശ്രമത്തിലെ ശാന്തി കട്ടപ്പന കൊച്ചുതോവാള കാവുള്ളാട്ട് വീട്ടിൽ സജേഷ് ശശിധരൻ, ഭാര്യ സൗമ്യ എന്നിവർ ഇതു സംബന്ധിച്ച് മുഖ്യടിക്കറ്റ് എക്സാമിനർ വി. ബിജുവിനെതിരെ റെയിൽവേ ഏരിയാ മാനേജർക്കും ആർ.പി.എഫ് സി.ഐക്കും പരാതി നൽകി

ടിടിഇ ബിജു ലീല: രണ്ട്

കോട്ടയം• ട്രെയിനിനുള്ളില്‍ മദ്യപിച്ചു ബഹളമുണ്ടാക്കിയ ടിടിഇയെ യാത്രക്കാരുടെ പരാതിയെ തുടര്‍ന്നു റയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം - ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിലെ ടിടിഇ കായംകുളം പത്തിയൂര്‍ എരുവ പാലമൂട്ടില്‍ എ.ബിജു (39)വിനെയാണു റയില്‍വെ എസ്‌എെ വര്‍ഗീസ് ജോര്‍ജ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച ന്യൂഡല്‍ഹി തിരുവനന്തപുരം കേരള എക്സ്പ്രസില്‍ സൈനികനെ മര്‍ദിച്ച കേസിലെ പ്രതിയാണു ബിജു എന്നു പൊലീസ് പറഞ്ഞു.

ടിടിഇ ബിജു ലീല: മൂന്ന്

വെയിറ്റിങ് ലിസ്റ്റിലായിരുന്ന ടിക്കറ്റില്‍ യാത്ര അനുവദിക്കുന്നതിനു കൈക്കൂലി നല്‍കാത്തതിന് സൈനികനെ ടിടിഇമാര്‍ സംഘംചേര്‍ന്നു മര്‍ദിച്ചതായി പരാതി. ജമ്മുകശ്മീരിലെ ശ്രീനഗറില്‍ കരസേനാ സൈനികനായ കന്യാകുമാരി കളിയില്‍ കുണ്ടറത്തുവിളവീട്ടില്‍ റസല്‍ രാജ് (31) ആണ് ടിടിഇമാരുടെ മര്‍ദനത്തില്‍ പരുക്കേറ്റു ജില്ലാ ആശുപത്രിയില്‍ ചികില്‍സതേടിയത്. പട്ടാളക്കാരനാണെന്നും കൈക്കൂലി നല്‍കില്ലെന്നും പറഞ്ഞതോടെ ബനിയനില്‍ കുത്തിപ്പിടിച്ച്‌ അസഭ്യം പറഞ്ഞു. പ്രതികരിക്കാന്‍ മുതിര്‍ന്നതോടെ മറ്റു രണ്ട്‌ ടി.ടി.ഇമാര്‍ കൂടി എത്തി കുനിച്ചുനിര്‍ത്തി മര്‍ദിച്ചു. മറ്റു രണ്ടു യാത്രക്കാര്‍ ഓടിയെത്തിയതോടെ ടി.ടി.ഇമാര്‍ പിടിവിട്ട്‌ പോവുകയായിരുന്നുവെന്നും റസല്‍ രാജ്‌ പറയുന്നു. ട്രെയിനിലെ ടിടിഇ ബിജു കായംകുളം സ്‌റ്റേഷനില്‍ ഇറങ്ങി ആരോടും പറയാതെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സതേടി. തിരിച്ചുവന്നു സ്‌റ്റേഷന്‍ മാസ്റ്ററോട് കൂടുതല്‍ ചികില്‍സ വേണമെന്നും അതുകൊണ്ടു കൊല്ലത്തെ റയില്‍വേ ആശുപത്രിയിലേക്കു പോകുകയാണെന്നും അവിടത്തെ ഡോക്ടറെ താന്‍ വരുന്ന വിവരം അറിയിക്കണമെന്നും അഭ്യര്‍ഥിച്ചശേഷം കൊല്ലത്തേക്കു പോയി.



വാർത്തകൾ :

തീവണ്ടിയില് ടിടിഇ മാനസികമായി പീഡിപ്പിച്ചെന്ന് ദമ്പതിമാരുടെ ...മാതൃഭൂമി
യാത്രയിലെ വേട്ടക്കാര്‍
കൈക്കൂലി നല്കിയില്ല; സൈനികന് ടിടിഇമാരുടെ മര്ദനം


ബുധനാഴ്‌ച, ഏപ്രിൽ 18, 2012

സാംസങ്ങ് NP305V5A-A06US Series 3 Laptop

http://ecx.images-amazon.com/images/I/41JHKCuDLxL._SL500_AA300_.jpg

 Samsung Series 3 NP305V5A-A06US 15.6-Inch Laptop


സംഗതി വില വലിയ തെറ്റില്ല. സാധനങ്ങളെല്ലാം ലിനക്സിൽ ഓടുകയും ചെയ്യും.

എന്നാലും മേടിക്കുന്നില്ല - ഇതിന്റെ ഡ്രൈവ് എടുത്ത് കളഞ്ഞിട്ട് ഒരു എസ്.എസ്.ഡി. എടുത്തിടണം എന്നുണ്ട് - ഈ സുനാമിയുടെ അടിവശം തുറന്നു വരാൻ ഭയങ്കര പാടാണെന്നു തോന്നുന്നു.

"The one things that really bothers me is that I might have to remove the entire bottom panel, screws under the feet of the laptop, to access the hard drive. The Ram cover was identified both on the bottom of the case and in the user guide, if anyone knows how to easily change the hard drive, please let me know."


ലതു തുറന്നെടുത്ത് ഡ്രൈവിന്റെ അടുത്തെത്താൻ ഒന്നു രണ്ട് ദിവസം പിടിക്കുമെന്നു തോന്നുന്നു.



മ്മക്ക് വേണ്ടായേ..

ഞായറാഴ്‌ച, ഫെബ്രുവരി 26, 2012

ഇറ്റാലിയന്‍ വിദേശകാര്യമന്ത്രാലയം vs ഇന്‍ഡ്യന്‍ വിദേശകാര്യമന്ത്രാലയം

http://news.keralakaumudi.com/photo/022012/1329938968it_dep.jpg


മലവെള്ളം പോലെ മറിയുന്ന  പത്രവാർത്തകൾക്കിടയിൽ മനസ്സിലുടക്കിയ ഒരു ചിത്രമാണിത്. മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന ഭടന്മാരെ രക്ഷിക്കാൻ  ഇറ്റാലിയൻ  വിദേശകാര്യ സഹമന്ത്രി സ്റ്റെഫാൻ ഡി മിസ്തുരയും നാല് ഉന്നതോദ്യോഗസ്ഥരുമടങ്ങുന്ന സംഘം നാട്ടിലെത്തിയെന്ന വാർത്തയിലെ ചിത്രം. (വാർത്തയുടെ ലിങ്ക് ഇവിടെ..)

അവിടെയാണു വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മിലുള്ള അന്തരം. രാജ്യത്തെ പൗരനു് ഏതെങ്കിലും വിദേശരാജ്യത്തു വെച്ച് എന്തെങ്കിലും ആപത്തു പിണഞ്ഞാല്‍  അവരെ സഹായിക്കാനായി അതാതു രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രാലയങ്ങൾ ത്വരിതഗതിയിൽ ചലിച്ചു തുടങ്ങും.

ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയമോ? ഗൾഫിലെ ആപ്പയൂപ്പ രാജ്യങ്ങളുമായി പോലും ലിവറേജോടെ സംസാരിച്ച് ആ നാട്ടിലെ വിദേശഭാരതീയരെ ചൂഷണത്തിൽ നിന്നും റാക്കറ്റുകളില്‍ നിന്നുമൊക്കെ സംരക്ഷിക്കേണ്ട ആ വകുപ്പിന്റെ പെർഫോർമെൻസ് അത്തണാ-ഒത്തണാ എന്ന മട്ടിലാണു്.

ഉദാഹരണത്തിനു, നോർവെയിലേക്ക് ജിയോളജിസ്റ്റായി ജോലിക്ക് പോയ അനുരൂപ് ഭട്ടാചാര്യ - സാഗരിക ദമ്പതികളുടെ കുട്ടികളാണ് കഴിഞ്ഞ മെയ് മാസം മുതല്‍ നോർവെയിലെ ശിശുമന്ദിരത്തിൽ കഴിയുന്നത്. (വാര്‍ത്തയുടെ ലിങ്ക്.)   കുട്ടികളെ അച്ഛനമ്മമാർക്ക് ഒപ്പം കിടത്തി ഉറക്കിയതിനും ഭക്ഷണം കൈകൊണ്ട് വാരിക്കൊടുത്തതിനമാണു് നോർവെ സര്‍ക്കാരിന്റെ ശിശുസംരക്ഷണസേവന സമിതി ബലം പ്രയോഗിച്ച് കുട്ടികളെ ശിശുമന്ദിരത്തിലേക്ക് മാറ്റിയത്.

രണ്ട് പിഞ്ചു ഇൻഡ്യൻ കുട്ടികളെയാണു ഏകദേശം ഒരു വര്‍ഷത്തോളമായിട്ട് ഒരു വിദേശ സർക്കാർ ഇന്ത്യാക്കാരായ മാതാപിതാക്കളില്‍ നിന്നും മാറ്റി താമസിപ്പിച്ചിരിക്കുന്നത്. നോര്‍വെയുമായി ഭാരതത്തിനു പറയത്തക്ക ഉടക്കൊന്നുമില്ല താനും - നോര്‍വെ സുഹൃദ് രാജ്യമെന്നര്‍ത്ഥം.

കൈമാറ്റം ചെയ്യേണ്ടത് തീവ്രവാദികളെയോ കൊടും കുറ്റവാളികളെയുമോ അല്ല; ഇത്തിരിപ്പോന്ന പിഞ്ചു കുഞ്ഞുങ്ങളെയാണു്.



http://upload.wikimedia.org/wikipedia/commons/thumb/3/36/India-eam-krishna.jpg/220px-India-eam-krishna.jpg

നമ്മടെ വിദേശകാര്യവകുപ്പ് മന്ത്രി എസ്. എം. കൃഷ്ണ. 

എന്നിട്ടു് കൂടി ആ പ്രവാസി ദമ്പതികളെ സഹായിക്കാന്‍ ഇതു വരെ ഭാരത സര്‍ക്കാരിന്റെ വിദേശകാര്യ വകുപ്പിനായില്ല എന്നുണ്ടെങ്കിൽ ഇവനൊക്കെ കടയും തുറന്നിരിക്കുന്നത് എന്തിനാണു്? ഷട്ടറിട്ട് പൂട്ടിയിട്ട് ഒരു രാജിക്കത്തും കൊടുത്തിട്ട് തന്റെ  വീട്ടില്‍ പൊക്കൂടേ മിസ്റ്റർ എസ്.എം. കൃഷ്ണേ?




https://lh3.googleusercontent.com/-OXVcBvLwC-E/T0-_NSWYGQI/AAAAAAAACmg/kADL6Z6T1eM/s855/431339_2832893032506_1564562953_32378318_517394542_n.jpg

അനുയായികള്‍

Index