
ആൾക്കൂട്ടത്തിൽ, ആരു ലാസ്റ്റിൽ വളി വിട്ടോ അവനു അധോഗതി എന്ന പോലെയാണു് നമ്മുടെ രാഷ്ട്രീയം. അടുത്തവന്‍ വളി വിടുമ്പോൾ ദുര്യോഗപർവം അവന്റെ തലയിലേക്ക് ഷിഫ്റ്റ് ചെയ്യപ്പെടുന്നു. മറ്റാരേലും ഉടനെ തന്നെ വളി വിടണേന്നാവും ഉള്ളതിലെ ലാസ്റ്റ് വളിയന്റെ പ്രാർത്ഥന.
മറ്റാരേലും വിട്ടാലോ..? രക്ഷപെട്ടു..! എന്നിട്ട് അടുത്ത നിമിഷം മുതൽ, "ഛായ്, നാണക്കേട്..! പൂയ്..! പൂയ്..! ഷെയിം, ഷെയിം...!"
"ഹിമവൽ ഭദ്രന്‍ വെച്ച വെടി എൽ.ഡി.എഫ്. ഭരണത്തിനുള്ള പിറന്നാൾ സമ്മാനമെന്നു കുഞ്ഞാലിക്കുട്ടി. "
പാവം ജനം ഉണ്ണാക്കന്മാരാണെന്നു ധരിക്കരുതു്. സ്വാമി വെടിവെച്ചാൽ ആർക്കു പോയി?
സ്വാമിക്കു പോയി. ഒപ്പം സ്വാമിശിഷ്യന്മാർക്കും, സ്വാമിയെ പൊക്കിക്കൊണ്ടു നടന്നവർക്കും.
എന്നാൽ, ജനാധിപത്യത്തിലെ മന്ത്രി വെടി വെച്ചാലോ?
ജനാധിപത്യത്തിന്റെ തലപ്പത്തിരിക്കവെ, ഐസ്ക്രീമും തിന്നു പണ്ടിങ്ങേരു വെച്ച വെടി നമ്മുടെയെല്ലാം നെഞ്ചത്തിട്ടായിരുന്നു. ഇങ്ങേരു തന്നല്ലേ അണികളെക്കൊണ്ട് കോഴിക്കോട് വിമാനത്താവളത്തിലെ ദേശീയ പതാക താഴെയിറക്കി പകരം ലീഗിന്റെ കൊടി കെട്ടിച്ചതു്?
(അതെങ്ങെനാ, ഒന്നു റെഫർ ചെയ്യാന്‍ ഒറ്റ ***രു മലയാളം പത്രത്തിനു പോലും യൂണീകോഡ് ആർക്കൈവ് ഇല്ല താനും.)
.
