കാകഃ കാകഃ, പികഃ പികഃ

ബുധനാഴ്‌ച, ഓഗസ്റ്റ് 28, 2013

മന്ത്രി മുനീറിന്റെ സംഭാവന - അറബിക്കല്ല്യാണം

പതിനാറു തികയാത്ത കിളിന്തു പെൺകുഞ്ഞുങ്ങളെ മടിശ്ശീലയിൽ തുട്ടുമായ് വരുന്ന  കടല്‍ക്കിഴവന്മാര്‍ക്കും പെഡോഫീലുകള്‍ക്കും കെട്ടിച്ചു കൊടുക്കാന്‍ മുസ്ലീം ലീഗ് തട്ടിക്കൂട്ടിയ ഓര്‍ഡിനന്‍സ് സാധൂകരിക്കാന്‍ മന്ത്രി മുനീര്‍ ബ്ബ ബ്ബ ബ്ബ പറയുന്നത് ടീവിയില്‍ കണ്ടിരുന്നു.  സ്വന്തം സമുദായം തന്നെ അവരുടെ പെണ്‍കുട്ടികളെ പിച്ചിച്ചീന്തിയെറിയാന്‍ ഓരോരോ വേലത്തരങ്ങളുമായി ഇറങ്ങുമ്പോള്‍ ആ കൂട്ടത്തിലെ പെണ്ണുങ്ങള്‍ എത്ര തട്ടമിട്ടാലും പര്‍ദ്ദയിട്ടാലുമെന്താ ഫലം?

ജമൈക്ക എന്ന രാജ്യത്തെ ഒരു കാലഹരണപ്പെട്ട ലൊടുക്ക് നിയമമാണു്‌ മുസ്ലീം ലീഗ് അവരുടെ ഉദ്ദേശ ലക്ഷ്യത്തിനായിട്ട്‌ ഇന്ത്യാ രാജ്യത്തിലെ നിയമം എന്ന പേരില്‍ പൊക്കിക്കൊണ്ടു വന്നത്.

കേരളത്തിലെ പൊതുജനങ്ങൾക്ക് മുസ്ലീൽ ലീഗ് മന്ത്രി മുനീറിന്റെ സംഭാവനയാണ്, അറബിക്കല്ല്യാണമെന്ന കുടിലതയ്ക്ക് കള്ളത്തരം പറഞ്ഞു നൽകിയ നിയമസാധുത.

മുസ്ലീം ലീഗ് ഭരണക്കസേര കാണാന്‍ യോഗ്യരല്ല, അവര്‍ക്കതിനുള്ള വിവരമോ യോഗ്യതയോ വിദ്യാഭാസമോ ഇല്ല.


അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index