പൂക്കുന്നിതാ മുല്ല, പൂക്കുന്നിലഞ്ഞി,
പൂക്കുന്നു തേന്മാവു, പൂക്കുന്നശോകം;
വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍, പൂവാല്‍
ചോക്കുന്നു കാടന്തിമേഘങ്ങള്‍ പോലെ...
മഹാകവി കമാരനാശാന്‍ എഴുതിയ പൂക്കാലം എന്ന കവിത ആരോ ചൊല്ലിയത് ഇവിടെ നിന്നും കേള്‍ക്കാനിടയായി.
ഇത്ര ചന്തമുള്ള ഈ കവിതയ്ക്ക് ആളു ചാവുമ്പോഴത്തെ ഈണവും ബാക്‌ഗ്രൗണ്ടുമിട്ട് പാടിയ ആളുടെ കലാബോധം സമ്മതിക്കണം. ഏതു കവിതയിട്ട് രാകാനും ഇതേ ഈണവും ചെണ്ടയും വയലിനിട്ട് രാകലും എല്ലാം ഒരു സ്റ്റാന്‍ഡാര്‍ഡ് റ്റെമ്പ്ളേറ്റാണു താനും..!
നമ്മള്‍ക്കെല്ലാം എപ്പഴും ഒടുക്കത്തെ ശോകമാണല്ലോ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ